Thursday, November 22, 2012

ഒറ്റയാന്‍ മരിച്ചിട്ടില്ല.

ഞാന്‍ എന്റെ താമസസ്ഥലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് എത്തിക്കുന്ന ആളിനെ ഏറ്റവും കൂടുതല്‍ വിളിച്ചത് കഴിഞ്ഞ ആഴ്ചയാണ്. എന്തുകൊണ്ട് മേതില്‍ പ്രത്യേക പതിപ്പ് ഇവിടെ കൊണ്ടു വന്നില്ല എന്നതായിരുന്നു എന്റെ ചോദ്യം. കഴിഞ്ഞ തിങ്കളാഴ്ചയാണെന്ന് തോന്നുന്നു ഈ മാസിക തിരക്കി ഞാന്‍ ഫഹാഹീലില്‍ (ഭാഹേല്‍) പോയി. മാസിക വരുന്ന മിക്ക കടകളിലും കയറി അന്വേഷിച്ചു. ഒരു കടയില്‍ ഉണ്ണി ആറിന്റെ കഥയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് രണ്ടെണ്ണം ഇരിക്കുന്നു.  ഇതു കഴിഞ്ഞുള്ള ആഴ്ചപ്പതിപ്പ് വന്നിട്ടുണ്ടോ? എന്ന എന്റെ ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്.



പനി പിടിച്ച് ഇരുന്ന ഞാന്‍ രാത്രി ഒമ്പതു മണിയായപ്പോള്‍ കാറുമെടുത്ത് ഒരു ആഴ്ചപ്പതിപ്പിനു വേണ്ടി പോകുന്നത് കണ്ടപ്പോള്‍ ഭാര്യയ്ക്കും മകനും അത്ര അദ്ഭുതമെന്നും തോന്നിയില്ല. കാരണം ഇഷ്ടപ്പെട്ട ഒരു പുസ്തകമോ, ആഴ്ചപ്പതിപ്പോ ലഭിക്കുവാനായി എത്ര പനിയാണെങ്കിലും ഏതു പാതിരാത്രിയിലും പോകും എന്ന് അവര്‍ക്ക് അറിയാം.


ഞാന്‍ കടയില്‍ നിന്നും കരുണാകരനെ വിളിച്ച് ഈ പ്രത്യേക പതിപ്പ് അവിടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഞാന്‍ വീണ്ടും എനിക്ക് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കൊണ്ടു വരുന്ന ആളിനെ വിളിച്ചു, വീട്ടില്‍ ഈ പതിപ്പ് കൊണ്ടു വരുമ്പോള്‍ എന്നെ വിളിക്കണമെന്നും പറഞ്ഞു.

ഇന്നലെ രാത്രിയില്‍ അയാള്‍ വിളിച്ചു.  അങ്ങനെ ആ പ്രത്യേക പതിപ്പും ലഭിച്ചു.

മേതിലുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം എടുത്തെഴുതുവാന്‍ ആഗ്രഹിക്കുന്നു.

"എനിക്ക് ശനിയെക്കുറിച്ചോ ചൊവ്വായെക്കുറിച്ചോ ഏതു ലോകത്തെക്കുറിച്ചും എഴുതാം. നിങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കില്‍ നിങ്ങളുടെ വായനയുടെ അല്ലെങ്കില്‍ അറിവിന്റെ പരിമിതി അത്രയേയുള്ളു."

എഴുത്തിലൂടെ, ഭാഷയിലുടെയുള്ള അസാമാന്യ യാത്രകളിലൂടെ, എന്തെങ്കിലുമെക്കെ കണ്ടെത്തുന്ന, കണ്ടുപിടിക്കുന്ന മലയാളത്തിലെ ഏക എഴുത്തുകാരനായ ശാസ്ത്രഞന്‍. ധീരനാണ് അദ്ദേഹം. ആ ഒറ്റയാന്‍ മരിച്ചിട്ടില്ല. വനയാത്രകളില്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. വീണ്ടും നമ്മുക്ക് കണ്ടെത്താം പുതിയ വനഭൂമികള്‍, ഒപ്പം നഗരത്തിന്റെ ആനന്ദവും.

വീണ്ടും എന്നാണ് ഞാന്‍ ആഴ്ച്ചപ്പതിപ്പ് വന്നോ എന്ന് വിളിച്ച് ചോദിക്കേണ്ടിയത്.....

Friday, November 16, 2012

ലോക റിക്കോര്‍ഡില്‍ കയറിയ കരിമരുന്നു പ്രയോഗം.


വളരെ നാളുകള്‍ക്ക് ശേഷം കുറച്ച് ചിത്രങ്ങളുമായി
ഞാന്‍ തിരിച്ചു വരുകയാണ്.   വീണ്ടും നമ്മുക്ക് സംസാരിക്കാം.


Guinness book of world records - ല്‍ സ്ഥാനം പിടിച്ച, കുവൈത്തിന്റെ constitution - ന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നടത്തിയ കരിമരുന്നു പ്രയോഗത്തിന്റെ ചില ദ്യശ്യങ്ങള്‍.  Ruby waterfront മുതല്‍ ഗള്‍ഫ് റോഡിനെ ഒന്‍പത് സോണുകളായി തിരിച്ച് Green Island വരെയായിരുന്നു ആഘോഷവെടിക്കെട്ട്.  നവംബര്‍ പത്താം തീയതി ശനിയാഴ്ച്ച നടന്ന ഈ വര്‍ണ്ണക്കാഴ്ച്ച കാണുവാന്‍ ധാരാളം ജനങ്ങള്‍ ഗള്‍ഫ് റോഡിലും സിറ്റി വശത്തേക്കുമുള്ള റോഡുകളിലും വാഹനങ്ങളുമായി നിറഞ്ഞു.  ചിലര്‍ വളരെ നേരത്തേ തന്നെ ശരിയായ സ്ഥലം കണ്ടെത്തിയിരുന്നു.

Canon EOS 600D ഉപയോഗിച്ച് Landscape automatic mode - ല്‍ ഇട്ട് എടുത്ത ചില ഫോട്ടോകള്‍. ഫോട്ടോഗ്രാഫിയെക്കുറിച്ച് അറിയാവുന്നവരുടെയും അല്ലാത്തവരുടെയും അഭിപ്രായങ്ങള്‍ക്ക് സ്വഗതം.

രാത്രിയില്‍, ദൂരെയെങ്ങോ ഉള്ള നക്ഷത്രക്കൂട്ടത്തിന്റെ രൂപഭംഗി ചിലപ്പോഴെങ്കിലും....

















Friday, May 18, 2012

ഭാവനയുടെ രാഷ്ട്രീയം

ഏതോ പക്ഷി ചിറകടി ശബ്ദമുണ്ടാക്കി വട്ടം ചുറ്റി പറന്നകന്നു. സന്ധ്യയായിരിക്കുന്നു, "മരിച്ചവരെക്കുറിച്ച് ഇനിയും സംസാരിക്കേണ്ട" അമ്മയ്ക്ക് പേടിയുള്ളതായി തോന്നി. കോഴിക്കൂട് ഇനിയും അടച്ചിട്ടില്ല. കോഴികള്‍ കൂട്ടിനുള്ളില്‍ കയറി കാണണം. കോഴിക്കൂട് വീടിന്റെ പുറകില്‍ ഒരെണം തെക്കു ഭാഗത്തും ഒരെണം ഏകദേശം വടക്കു ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. കൂട് കുറച്ച് ഉയരത്തിലാണ്, കോഴികള്‍ക്ക് കയറുവാന്‍ തക്കവണം ഒരു ചരിഞ്ഞ ഗോവണിയുമുണ്ട്.


"തോമസ്സേട്ടേന്‍ അതിനു ശേഷം ഒരിക്കലും വന്നിട്ടില്ലേ" എനിക്ക് വീണ്ടും സംശയം.

"ഇല്ല. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതിനു ശേഷം അങ്ങേര് ഒരിക്കലും വന്നിട്ടില്ല." കുഞ്ഞാമചേടത്തി ദുഃഖം കലര്‍ന്ന ശബ്ദത്തില്‍ പ്രതിവചിച്ചു.

"ഇപ്പോഴും പശുക്കള്‍ അങ്ങനെ സന്ധ്യാസമയത്ത് ശബ്ദമുണ്ടാക്കുമോ?"

"ഇല്ല."

തോമസ്സേട്ടന്‍ എല്ലാ ദിവസവും പശുക്കള്‍ക്ക് കച്ചി ഇട്ടു കൊടുക്കുന്ന, ഏകദേശം സന്ധ്യയാകുന്ന സമയം. അന്നേരം എല്ലാ പശുക്കളും സന്തോഷപ്രകടനം കാണിക്കുന്ന ശബ്ദം ഉണ്ടാക്കും. അത് കുഞ്ഞാമ ചേടത്തിക്ക് നല്ല വണ്ണം അറിയാം. പശുക്കള്‍ ആ പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കുന്ന സമയം തീര്‍ച്ചയായും തോമസ്സേട്ടേന്‍ അവിടെ കാണുമെന്ന്. അത് എത്രയോ തവണ കണ്ടിരിക്കുന്നു.

തോമസ്സേട്ടേന്‍ പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി മരിച്ചതിനു ശേഷവും, കച്ചി കിട്ടാത്ത പശുക്കള്‍ വൈകിട്ട്, പകലും രാത്രിയും ബന്ധനത്തിലായിരിക്കുന്ന, വെളിച്ചവും ഇരുളും കൂടി കലര്‍ന്നു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് എന്തു കൊണ്ടാണ്.

കുഞ്ഞാമചേടത്തി ഒരു ദിവസം ഭയപരവശയായി വിളിച്ച് പറഞ്ഞു. ഇനിയും ഈ സമയത്ത് നിങ്ങള്‍ ഇങ്ങനെ വരരുത്. നിങ്ങള്‍ എന്റെ ഭര്‍ത്താവാണെങ്കിലും മരിച്ചു കഴിഞ്ഞുള്ള ഈ വരവ് എനിക്ക് പേടി തന്നെയാണ്.

അന്ന് ചേടത്തി പറഞ്ഞതിന് ശേഷം പശുക്കള്‍ ആ സമയത്ത് അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല.
അല്ലെങ്കിലും നമ്മള്‍ക്കറിയാം പശുക്കള്‍ വലിയ ബുദ്ധി ജീവികളാണെന്ന്. അത് കുഞ്ഞാമ ചേടത്തി പറഞ്ഞത് അനുസരിച്ചു. അന്ന് മുതല്‍ അങ്ങനെ ശബ്ദമുണ്ടാക്കിയിട്ടില്ല, അല്ലാതെ മരിച്ചു കഴിഞ്ഞുള്ള ചേട്ടന്‍ പതിവ് വരവ് നിര്‍ത്തിയതല്ല.


കുഞ്ഞാമ ചേട്ടത്തിക്ക് അത്ര ബുദ്ധിയില്ലാതിരുന്നതിനാല്‍, "അങ്ങേര് എന്നാലും പിന്നെ വന്നില്ലല്ലോ" എന്ന് പരിഭവിച്ച്, പരിഭവിച്ച്, ദുഃഖം കൂടി വളരെ നാളുകള്‍ക്ക് ശേഷം മരണമടഞ്ഞു. മനുഷ്യര്‍ ഇങ്ങനെ ദുഃഖിച്ച് മരിക്കുന്നത് ബുദ്ധി കുറവായതിനാലാണ് എന്ന് എനിക്ക് തോന്നി.


അന്ന് രാത്രി ഏകദേശം രണ്ട് മണിയായി കാണണം മുറ്റത്ത് എന്തോ ശബ്ദം കേട്ടിട്ട് മുറിയില്‍ നിന്ന് മുമ്പിലുള്ള ഹാളിലേക്ക് ഇറങ്ങി വന്നു. ഞാന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ വീടിന്റെ മുറ്റത്ത്, ആകാശത്തേക്ക് നോക്കി തോമസ്സേട്ടന്‍ നില്‍ക്കുന്നു. ദുഃഖം കൂടി മരിച്ചയാളായിരുന്നിട്ടും മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത വലിയ വിഷാദം നിറഞ്ഞിരുന്നു. രണ്ടു കയ്യും ആകാശത്തേക്ക് ഉയര്‍ത്തി പിടിച്ചിരുന്നു. ആ രണ്ടു കൈകളിലേക്കും കോഴിക്കൂട്ടില്‍ കോഴി കയറുവാന്‍ വച്ചിരിക്കുന്ന ഗോവണികള്‍ വന്നു നില്‍ക്കുന്നു. തോമസ്സേട്ടന്റെ ഉയര്‍ത്തി പിടിച്ചിരിക്കുന്ന കൈകളിലേക്ക് വീടിന്റെ പുറകില്‍ നിന്ന് ഗോവണികള്‍, നിലത്തു നിന്നും ഉയര്‍ന്ന് നീണ്ട് വളഞ്ഞ് വളര്‍ന്ന് വന്ന് നില്‍ക്കുന്നു. ആ ഗോവണി വഴി കോഴികള്‍ നിരനിരയായി വരികയും പോകുകയും ചെയ്യുന്നു. വെളിച്ചവും ഇരുളും വിതറി നില്‍ക്കുന്ന നിലാവ്.


ആ വേളയില്‍, തോമസ്സേട്ടന്റെ ദുഃഖഭരിതമായ മുഖത്ത് നോക്കി ഞാന്‍ ചിന്തിച്ചു. വലിയ ഭാവനയുള്ളവര്‍ മാത്രം രക്ഷപ്പെടുന്നു. കാരണം കാളിദാസന്‍ പുഷപാഞ്ജലി ചെയ്തു സ്തനശങ്കരനെ വന്ദിച്ചതിനു ശേഷം രാജാവിനോടൊപ്പം ക്ഷേത്രത്തില്‍ പോയി നട തുറന്ന് കാണിച്ചിട്ട് എന്റെ മുറിയില്‍ കുറച്ച് മുമ്പ് വന്നിരുന്നു. അറിയാമോ? വെറ്റിലഞെട്ടെല്ലാം അവിടെ ശിവലിംഗത്തില്‍ ഉണ്ടായിരുന്നു.

Sunday, March 25, 2012

കുവൈത്തിലെ പുതിയ സംഘടനകളും പിന്നെ റേഡിയോ, റേഡിയോ, 98.4 U FM.

അഫൈന ചെടി ചൂടിലും കൊടും ശൈത്യത്തിലും നശിച്ച് പോകാതെ പൂക്കുന്നതും കാത്ത് ചിലര്‍ കാത്തിരുന്നു. ഇതെല്ലാം കേട്ട് ചിലര്‍ ജോലി രാജി വച്ച് കൂടെ കൂടി. അപ്പോള്‍ അഫൈനയുടെ നിഴല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോഴാണ് ഒരു ചെടി നട്ടിരിക്കുന്നത്. അത് വളരുന്നതും കാത്ത് വീണ്ടും ചിലര്‍ കാത്തിരിക്കുന്നു. അഫൈന എന്താണ്?


കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മലയാളം റേഡിയോ സംപ്രേഷണമെന്ന സ്വപ്നവുമായി നാലു പേര്‍ ഒരുമിച്ചു. ഇവിടെ യാത്ര ചെയ്തു, സ്വപ്ന സഫലീകരണത്തിനായി പല സ്ഥലങ്ങളില്‍ പോയി, പലരേയും കണ്ടു. മിക്കദിവസവും ജോലി കഴിഞ്ഞെത്തിയിട്ട് പുറത്തേക്ക് പോകുമ്പോഴും ഇതു തന്നെയായിരുന്നു സംസാരം. ചിരിയും ആര്‍പ്പും നിറഞ്ഞിരുന്ന ദിവസങ്ങള്‍. അന്നു ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം Facebook - ല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 15 - ന് Paulo Coelho - യുടെ The Alchemist എന്ന പുസ്തകത്തില്‍ നിന്നും ഞാന്‍ ഇപ്രകാരം കുറിച്ചിട്ടു. "When you want something, all the universe conspires in helping you to achieve it" .

ഒരു പക്ഷെ വിജയമായിരിക്കും, പരാജയമായിരിക്കും എന്തായാലും എങ്ങനെ ഒരു സ്വപ്നം ചൂടു പിടിപ്പിച്ച് കൊണ്ടു നടക്കാമെന്നും, എങ്ങനെയെല്ലാം അതിലേക്ക് എത്താമെന്നും 98.4 FM കേള്‍ക്കുമ്പോള്‍ മനസ്സിലാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഈ ഒരു സ്വപ്ന സഫലീകരണത്തിനായി അദ്ധ്വാനിച്ച ലോറന്‍സ്, ഫിലിപ്പച്ചായന്‍, മനു എന്നിവരെയും ഞാന്‍ ഓര്‍ക്കുന്നു. ഇതിനെ അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നയിച്ച ബോസ് എന്ന് മനു വിളിക്കുന്ന മോഹന്‍ച്ചായനെയും, ഇപ്പോള്‍ ഈ കമ്പനിയെ നയിക്കുവാന്‍ തയ്യാറെടുത്തിരിക്കുന്ന മനുവിനും അഭിനന്ദനങ്ങള്‍. നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇതിന്റെ പ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്ന എല്ലാവര്‍ക്കും സ്വാഗതം.

കമ്പനിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുന്നതായിരിക്കും.

കുവൈത്ത് ടൈംസ് ഇറക്കിയിരുന്ന മലയാളം പത്രം നിര്‍ത്തിയതിന് ശേഷം ഇവിടെയുള്ള എല്ലാ മലയാളികളും ഒരുമിച്ച് ശ്രദ്ധിക്കുവാന്‍ പോകുന്നു ഒരു ഇടമാകുവാന്‍ പോകുകയാണ് 98.4 U FM. സംഘടനകള്‍ വീണ്ടും കൊഴുത്ത് തടിക്കുവാന്‍ തുടങ്ങും.

ഇതൊന്നും അറിയാതെ, ബെര്‍ഗ്മാന്‍ തോമസ് ഓടി നടന്ന് എഴുത്തുകാരുടെ സംഘടന രൂപീകരിച്ചു. അതിന് കൊടുത്ത പേരും മലയാളം കുവൈത്ത് എന്നാണ്, എഴുത്തുകാര്‍ മുന്നറിവുള്ളവരാണ്. മലയാളം പാട്ടുകള്‍ ഇവിടെ കേള്‍ക്കുവാന്‍ തുടങ്ങുന്നതിന് മുമ്പ് ഈ പേര് കണ്ടെത്തിയ മലയാളം കുവൈത്ത് എന്ന എഴുത്തുകാരുടെ സംഘടനയ്ക്ക് അഭിനന്ദനങ്ങള്‍. എഴുത്തുകാര്‍ക്ക് സംഘടന ആവശ്യമില്ലായെന്ന് ചിന്തിക്കുന്ന ഞാനും പോയി ആദ്യത്തെ മീറ്റിംഗിന്. എന്തായാലും ഈ മാസം ഇവിടെ എല്ലാം മലയാളമണമുള്ളത്. പ്രതിഭ എന്ന എഴുത്തുകാരുടെ സംഘടനയും ഉടലെടുത്തിരുന്നു. അവര്‍ ഒരു പുസ്തകവും ഇറക്കി "അഫൈന പൂക്കുന്നു". അവതാരികയില്‍ ഡോ. പ്രദീപ്കുമാര്‍ കറ്റോട് ഇപ്രകാരം എഴുതിയിരിക്കുന്നു. "മരുഭൂമിയിലെ അതിശൈത്യത്തിലും കൊടുംചൂടിലും അതിജീവനത്തിന്റെ സൗന്ദര്യമായി പുഷ്പിക്കുന്ന ഔഷധഗുണമുള്ള ചെടിയാണ് അഫൈന".

നീതിയും ന്യായവും ഉള്ളതെല്ലം വാടാതെ, നശിക്കാതെ നില്‍ക്കുന്നു. എഴുത്തുകാരന്റെ ജീവിതം ഇതെല്ലം കണ്ട്, കേട്ട് എഴുതുവാനും. റേഡിയോജീവിതം എന്ന തലക്കെട്ട് മനസ്സിലും.

എല്ലാ നന്മകളും ഈ മൂന്നു സംരഭങ്ങള്‍ക്കും ആശംസിക്കുന്നു.

മടുത്തു പോകാതെ സ്വപ്നങ്ങള്‍ കാണം, വീണ്ടും സന്തോഷിക്കാം.

ഇപ്പോള്‍ മലയാളം പാട്ടുകള്‍ കേള്‍ക്കുവാന്‍ 98.4 U FM ശ്രദ്ധിക്കാം. പിന്നീട് വാര്‍ത്തകളും പലവിധ പരിപാടികളുമായി വരുന്നു നിങ്ങളുടെ മാത്രം 98.4 U FM.

Friday, March 16, 2012

കടലോരം


"The sun rose thinly from the sea and the old man could see the other boats, low on the water and well in toward the shore, spread out across the current. Then the sun was brighter and the glare came on the water and then, as it rose clear, the flat sea sent it back at his eyes so that it hurt sharply and he rowed without looking into it."

The old man and the sea.

Ernest Hemingway


കടലിനെ കാണുമ്പോള്‍ The old man and the sea എന്ന പുസ്തകം മനസ്സിലേക്ക് ചെറിയ തിരമാല ഉയര്‍ത്തി കടന്നു വരും. വീണ്ടും തിരകളടിച്ച് ഉയരുകയായി.


"വെള്ളായിയപ്പന്‍ വെയിലത്ത് അലഞ്ഞുനടന്ന് കടല്‍പ്പുറത്തെത്തി; ആദ്യമായി കടല്‍ കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞു കുതിരുന്നു." ........

കടല്‍ത്തീരത്ത്

ഒ. വി. വിജയന്‍



"മെക്സിക്കോയില്‍ ഞാന്‍ കടല്‍ക്കരതോറും അലഞ്ഞു നടന്നു. മിതശീതോഷ്ണമായ വെള്ളത്തിലേക്കു കൂപ്പുകുത്തി. മനോഹരമായ കടല്‍ച്ചിപ്പികള്‍ ശേഖരിച്ചു. പിന്നീട് ക്യൂബയില്‍, അല്ല ചെന്നിടത്തെല്ലാം അപൂര്‍വ്വമായ കടല്‍കക്കകള്‍ തേടിയെടുക്കുകയും വാങ്ങുകയും ചെയ്തു."


ഓര്‍മ്മക്കുറിപ്പുകള്‍

പാബ്ലോ നെരൂദ

(സ്വതന്ത്രപരിഭാഷ - സച്ചിദാനന്ദന്‍ പുഴങ്കര -ഡി സി ബുക്സ്)


എന്റെ സ്നേഹിതന്‍ ബര്‍ഗ്മാന്‍ തോമസ് എഴുതിയ പുറങ്കടല്‍ എന്ന നോവല്‍ തുടങ്ങുന്നത് ഇങ്ങനെയാണ്.


" കടക്കാന്‍ പാടില്ലാത്തതാകുന്നു കടല്‍ എന്നയര്‍ത്ഥം തെറ്റാണ് എന്നു ഞാന്‍ പറയും. എന്താണ് കടല്‍? നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടോ? ഉണ്ട്, കടല്‍ ഒരു പ്രതിഭാസമാണ് എന്നു നിങ്ങള്‍ അര്‍ഥശങ്കയില്ലാതെ പറയും. എന്നാല്‍ ഞാന്‍ പറയും നിങ്ങള്‍ കടല്‍ കണ്ടിട്ടില്ല."



നിങ്ങള്‍ കടല്‍ കണ്ടിട്ടുണ്ടോ?, നിങ്ങള്‍ക്ക് കടല്‍ എങ്ങിനെയാണ്?...



ഏതു കഥയാണ്, ഏതെല്ലാം കഥകളാണ് കടല്‍ നിങ്ങളോട് പറഞ്ഞത്. കടല്‍ത്തീരത്ത് നിങ്ങള്‍ തനിയെ ഇരുന്നപ്പോള്‍, കിടന്നപ്പോള്‍, കടല്‍ എങ്ങിനെയാണ് നിങ്ങളോട് സംസാരിച്ചത്. ഇനിയും നമ്മള്‍ക്ക് കടലിനെക്കുറിച്ച് സംസാരിക്കാം.

"അല്ല, ഭൂമിയോട് സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;

സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും."

ഇയ്യോബ്

ഞാന്‍ പ്രഭാതത്തില്‍ കടല്‍ കാണുവാന്‍പോയപ്പോള്‍ കടലിന്റെ ഭാവം ഫോട്ടോയില്‍ തെളിഞ്ഞത് ഇങ്ങനെയൊക്കെയായിരുന്നു.






Thursday, March 1, 2012

കഴിഞ്ഞ പോസ്റ്റിനു ശേഷം വന്ന ടാര്‍സിയര്‍ വാര്‍ത്തകള്‍



ഞാന്‍ എഴുതിയ ടാര്‍സിയറിനെക്കുറിച്ചുള്ള പോസ്റ്റിനു ശേഷം വന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.


Tiny, Tree-Dwelling Primate Called Tarsier Sends and Receives Ultrasonic Calls

By Ferris Jabr
February 8, 2012

"Astonishingly, the tarsiers were able to hear high-pitched tones that no other primates can hear, as far as we know—sounds with frequencies as high as 91 kilohertz (kHz), which are well out of the audible range for people and all terrestrial mammals except some bats and rats. (We call anything above 20 kHz ultrasound.)"

To read more, please follow the link below.

http://blogs.scientificamerican.com/observations/2012/02/08/tiny-tree-dwelling-primate-called-tarsier-sends-and-receives-ultrasonic-calls/

(Thank you Sudeshji for the link)


Hear the ultrasonic scream of this pint-sized primate!


By Alasdair Wilkins

Feb 8, 2012 5:00 PM

"They were communicating in ultrasound, meaning they used frequencies that are too high for human hearing. While lots of animals from dogs to fish to insects can hear ultrasonic frequencies, it's much more unusual for animals, particularly mammals, to actually communicate at these frequencies."



To read more, please follow the link below.

http://m.io9.com/5882833/hear-the-ultrasonic-scream-of-this-pint+sized-primate



എന്റെ ഫിലിപ്പിനോ സ്നേഹിതരോട് ഞാന്‍ അവര്‍ നേരിട്ട് എടുത്ത ടാര്‍സിയറിന്റെ ഫോട്ടോകള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. കിം എന്ന സ്നേഹിതന്‍ അവന്റെ ഒരു സ്നേഹിതന്‍ ഫിലിപൈന്‍സില്‍ നിന്നും അയച്ചു കൊടുത്ത ടാര്‍സിയറിന്റെ ഫോട്ടോ താഴെ കൊടുത്തിരിക്കുന്നു.

Picture below forwarded by my friend Kim M. Bungabong. Thank you Kim.