Thursday, December 17, 2009

വാരാന്ത്യസമ്മേളനം

ഈ ഫോട്ടോയില്‍ നിന്നായിരുന്നു തുടക്കം. ഈ പക്ഷിയേ നോക്കു, ഇത്രയും അടുത്തു നിന്ന് ഫോട്ടോയെടുത്താല്‍, പക്ഷി പറക്കാതിരുന്നാല്‍  അതിനോടു സംസാരിക്കാം. പക്ഷിയോടു സംസാരിക്കുവാനോ ഒരിക്കലും സാധ്യമല്ല. ഒരു കാര്യം ഞാന്‍ കാണിക്കാം. അവന്‍ ഓടി ഒരു പുസ്തകം എടുത്തു കൊണ്ടു വന്നു. നോക്കു 70 വയസ്സിനു മേല്‍ പ്രായമുള്ള സ്വാമിജി മരത്തില്‍ കയറി കാട്ടു തേനിച്ചകളുടെ കടിയേല്‍ക്കാതെ അതിനോടു സംസാരിക്കുന്നു എന്ന് സ്വാമി രാമ Living with the Himalayan masters എന്ന പുസ്തകത്തില്‍  എഴുതിയിരിക്കുന്നു. "പക്ഷിമൃഗാധികളോടു സംസാരിക്കാന്‍ സാധിക്കും". മനു പറഞ്ഞു തുടങ്ങി, അങ്ങനെയൊന്നുമില്ല,  മനുഷ്യര്‍ക്കു മാത്രമേ ഭാഷയുള്ളു. അതു കൊണ്ടാണ് അവന്‍ വലിയ സംസ്കാരം ഉണ്ടാക്കിയെടുത്തത്. ലോകത്തില്‍ ഒരു  Supernatural phenomena and causations  ഇല്ല, ഞാന്‍ Charles Darwin –ന്റെ  ചിന്താധാരയെ പിന്‍തുടരുന്നു.

നീ ഒന്നും പറയേണ്ട "അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നത് എന്നും മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞു കൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്നും ഞാന്‍ അറിയുന്നു" എന്ന് വി. പൗലൊസ് എഴുതിയിട്ടുള്ളത് വായിച്ചിട്ടുണ്ടോ.  നിന്റെ ഒരു ദൈവശാസ്ത്രം. ഒന്നു പോടേ... Charles Darwin  അന്ന്  Galapagos Islands -ലേക്ക് യാത്ര തിരിച്ചതു കൊണ്ട് നീയെക്കെ ഇങ്ങനെയൊക്കെയും  ചിന്തിക്കാം എന്നു അറിയുന്നത്.

ആര് അങ്ങനെയൊക്കെ ചിന്തിക്കണം

എല്ലാത്തിന്റെയും തുടക്കം യാത്രയില്‍ നിന്നാണ്, അല്ലെങ്കില്‍ റോഡുകളോടുള്ള ആഗ്രഹമാണ്. വളരെ ദുഃഖമുണര്‍ത്തുന്നതാണ് അരുണ്‍ വീംബൂരിന്റെ (Arun Veembur) എന്ന പത്രപ്രവര്‍ത്തകന്റെ നിര്യാണം. റോഡുകളുടെ ചരിത്രം അന്വേഷിച്ചു സഞ്ചരിച്ചവന്‍. വഴിയുടെ സംഗീതം എന്നാണ് പാഥേര്‍ പാഞ്ചാലി എന്ന വാക്കിന്റെ ഏകദേശ അര്‍ത്ഥം. സത്യജിത് റേയുടെ പ്രസിദ്ധമായ സിനിമ.  സിനിമയുടെ അവസാനം പ്രവാസത്തിലേക്ക് യാത്ര തിരിക്കുന്ന കുടുംബത്തിന്റെ കഥ. പ്രവാസത്തിലേക്കു യാത്ര തിരിക്കുന്നവരാണ് വഴി കണ്ടു പിടിക്കുന്നത്. ലാസര്‍ ഡിസില്‍വായുടെ ബ്ലോഗിന്റെ പേരും വഴിയുടെ സംഗീതം   (http://vazhiyute-sangeetham.blogspot.com/) എന്നാണ്.

എടേ, Robert M. Pirsig- ന്റെ ഒരു കഥാപാത്രം പറയുന്നത് കൊളംബസ് നടത്തിയ യാത്രയുമായി താരതമ്യം ചെയ്യുബോള്‍ ചന്ദ്രപര്യവേക്ഷണം ഒരു ടീ പാര്‍ട്ടി മാത്രമാണെന്നാണ്. ജോനാഥാന്‍ സ്വിഫ്റ്റിന്റെ ഗളിവറുടെ യാത്രകളോ.


ജയിംസ് കാമറോണിന്റെ "അവതാര്‍" ഉം ഒരു വലിയ യാത്രയെപ്പറ്റി പറയുന്ന കഥയാണ് എന്നാണ് കേട്ടത്.

അതിനിടെയില്‍  ഈ ഫോട്ടോ കണ്ട് ഞനെഴുതിയതു കണ്ടോ.

എല്ലാവരും ശ്രദ്ധിച്ചിരിക്കണം അതിന്റെ തലക്കെട്ട് "തേടി അലയുന്ന ഒരായിരം കഥകള്‍'

മര കൊമ്പ്‌ തേടിയലഞ്ഞ പക്ഷി
വന്നിരുന്നത് ജനല്‍ കൊമ്പില്‍.

കൊമ്പുകളൊന്നും കാണാതെ വേറെ ഒരായിരം പേര്‍.

കൊമ്പനെ കാണാത്തവരും വരും ഒരായിരം.

എല്ലാം കാണുന്ന മൂന്നാലുപേര്‍ ഒത്തുകൂടിയിരുന്നത് മുറ്റത്തല്ല.

പടിഞ്ഞാറിറങ്ങുന്ന സൂര്യന്‍ നിഴല്‍ പരത്തുന്ന
കവിയൂരിന്റെ അമ്പലപറമ്പിലല്ല.

മനുഷ്യ മനസ്സിന്റെ ബഞ്ചുകളില്‍ അവര്‍ കയറിയിരുന്നു.
അലറിതിരയുയര്‍ത്തിയാടുന്ന കടല്‍ ഇവിടെയില്ല.

അത്മീയത കയറിവരുന്ന കടല്‍ കാറ്റ് ഇവിടെയിരുന്ന്
ഹെമിംഗ് വേ കൊണ്ടിട്ടില്ല.

പക്ഷികള്‍ അലയാത്തതിന്റെ അകാശ നോവുകള്‍ മരുഭൂമിയില്‍ നിന്നും
ജനല്‍ കൊമ്പുകള്‍ കേട്ടു തുടങ്ങുന്നു.

ആരും പറയാത്ത കഥകള്‍ കൊണ്ടു് വന്ന ഈ ചെറു പക്ഷിയെ
എന്റെ മകന്‍ കണ്ടു.

ഞാന്‍ കണ്ടത് ആ പക്ഷിക്കണ്ണുകളില്‍ ഒരായിരം ചെറുകഥകള്‍
മിടിക്കുന്ന ഹൃദയത്തിന്റെ ചൂട് ആ കഥകള്‍ക്കുണ്ട്.

പക്ഷി കഥകള്‍ തേടി വീണ്ടും യാത്രയായി.
കേട്ട കഥകള്‍ ജനല്‍ തുറന്ന് വിതറുമ്പോള്‍

ഒരായിരം ചെറുതാളുകളായി, ഒരായിരം ദേശത്ത്,
കാണാത്ത, കേള്‍കാത്ത ഒരായിരം പേരേ തേടി അലയുന്നു
നിറയുന്ന കണ്ണുനീരിന്റെ ദുഃഖവുമായി.

നോക്കു, നമ്മള്‍ ഭാഷയില്‍ നിന്നു സിനിമായിലായി, അവിടെ നിന്നും കവിത എഴുതാന്‍ അറിയാത്തവന്റെ കവിതയിലേക്കും. എന്നാല്‍ സിനിമായുടെ ചരിത്രമോ, ഭാഷയില്ലായ്മയില്‍ നിന്നും ഭാഷയിലേക്കും.

അടുത്ത ദിവസം ഇതിനെപ്പറ്റി സംസാരിക്കാം
ഇപ്പോള്‍ പിരിയാം, വീണ്ടും കാണാം Good Night........

Thursday, December 3, 2009

കാണാത്ത സത്യങ്ങള്‍ - ചില വിപരീത ചിന്തകള്‍

സാര്‍, ഈ കാണുന്നതിനെല്ലാം എന്തോ കുഴപ്പമുണ്ട്, കാണാത്തതു മാത്രമാണ് സത്യം.

പണ്ടൊക്കെ ആളുകള്‍ മേഘങ്ങളെ കണ്ട് ഇങ്ങനെയൊക്കെയാണെങ്കില്‍ മഴ പെയ്യും എന്നു പറയുമായിരുന്നു,കാറ്റ് ഈ വശത്തേക്ക് വീശുകയാണെങ്കില്‍ തണുപ്പിന് സാധ്യത കൂടുതല്‍ ഉണ്ട് എന്നും. ഇങ്ങനെയുള്ള അറിവുകള്‍ ഉള്ളവര്‍ ഇപ്പോഴും കാണുമായിരിക്കും.എങ്കിലും, ഇങ്ങനെയുള്ള നമ്മളില്‍ ഉണ്ടായിരുന്ന അറിവുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാഴ്ചയുടെ കാര്യവും ഇപ്രകാരമൊക്കെ തന്നെയാണ്. Michael Shermer എഴുതിയ How we believe എന്ന പുസ്തകത്തെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം സ്ഥാപിക്കുവാന്‍ ശ്രമിച്ചത് തലച്ചോറ് ഒരു വിശ്വാസ യന്ത്രമാണ് എന്നാണ്. പ്രകൃതിയില്‍ നമ്മള്‍ കണുന്നതിനെ,അതില്‍ നിന്നും മാതൃകളിലൂടെ കുത്തുകള്‍ ബന്ധിപ്പിച്ച് ഇതിനെ തിരിച്ചറിയുവാന്‍ കഴിവുള്ള നമ്മുടെ തലച്ചോര്‍ ഒരു പൊരുള്‍ ഉണ്ടാക്കുന്നു.അങ്ങനെ

യുവെഫോളജിസ്റ്റുകള്‍ ബുധനില്‍ ബുദ്ധനെ കാണും.
കപട അത്മീയര്‍ പാറകളില്‍ ദൈവത്തിന്റെ പടം കാണുന്നു.
പാരനോര്‍മലിസ്റ്റുകള്‍ മരിച്ചവര്‍ റേഡിയേവിലൂടെ സംസാരിക്കുന്നത് കേള്‍ക്കുന്നു,
ബ്ളോഗറുമാര്‍....

എന്തു കൊണ്ട് ഇങ്ങനെയെക്കെ സംഭവിക്കുന്നു.

കാഴ്ചയും അതിന്റെ വിശ്വാസവും അതതിന്റെ വര്‍ഗ്ഗ തലത്തില്‍ നമ്മുടെ തലച്ചോറില്‍ എഴുതിക്കപ്പെട്ട മാതൃകയില്‍ സംഭവിച്ചേക്കാം, പക്ഷെ മരണം തലച്ചോറിനു വെളിയില്‍ ആരോ എഴുതപ്പെട്ട മാതൃകയില്‍ സംഭവിക്കുന്നു. മരണത്തോടു കൂടി നമ്മുടെ സകല മാതൃകകളും അവസാനിക്കുമ്പോള്‍ ചില മാതൃകകള്‍ അപ്പോഴും തുടരുന്നു.

അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ വ്യക്തി തന്റെ പിതാവിനെ ചിലപ്പോള്‍ ഒരു കപടവേഷധാരി (Impostor) ആണ് എന്നു പറയുകയും ഫോണില്‍ കൂടി സംസാരിക്കുബോള്‍ യാതൊരു സംശയവും ഇല്ലതിരിക്കുകയും ചെയ്യുന്നത്, കാഴ്ചയുടെ പൊരുള്‍ തിരിക്കല്‍ സംവിധാനത്തിനുള്ള എന്തോ തകരാറാണ്. കാഴ്ചയും അതിനെ വികാരവുമായി ബന്ധിപ്പിക്കുന്ന തന്തുവിന്റെ പ്രശ്നവുമായിരിക്കാം. ഇങ്ങനെയുള്ള ചെറിയ തകരാറ് മനുഷ്യനെ മൃഗമാക്കിതീര്‍ക്കാം.

മോണോലിസയുടെ ചിരിക്കും ഗൗരവത്തിനും കാരണമെന്താണ്. അലിഞ്ഞു പോകുന്ന ചിരിയുടെ സ്ഥാനത്ത് ഗൗരവം നിഴലിടുന്നത് Leonardo da Vinci -യുടെ ഏതു മാജിക്കു കൊണ്ടാണ്.

വിപരീത ചോദ്യം:

സാര്‍, കാണാതെ വിശ്വസിക്കുന്നതിനെ എന്തു പറയും?, കാണുന്നതില്‍ ചില അസത്യമുണ്ടെങ്കില്‍ കാണാത്തതില്‍ ചില സത്യങ്ങള്‍ ഉണ്ടോ?