Thursday, March 25, 2010

ഫോര്‍മുല വണ്‍ കാറുകളും, ചീറ്റപ്പുലിയും പിന്നെ കാറിന്റെ മോഹവും.

നടുക്ക് വെള്ള വെളിച്ചവും അതിന്റെ രണ്ടു വശത്തും വേറെ നിറമുള്ള ശക്തിയേറിയ പ്രകാശം പ്രസരിപ്പിച്ച് അടുത്ത റോഡിലെ ഫാസ്റ്റ് ട്രാക്കിലൂടെ പോകുന്നത് പോലീസ് കാറാണോ?, മൂര്‍ഖന്‍ പാമ്പിന്റെ പത്തി വിടര്‍ത്തിയുള്ള ഓട്ടം തന്നെ. വെള്ള വെള്ളിച്ചം മുമ്പോട്ട് ആഞ്ഞ്, വിടര്‍ത്തിയ പത്തിയുടെ രണ്ടു വശവും നിറമുള്ള വെളിച്ചമായി നിലയുറപ്പിച്ചുള്ള ആ പര പാച്ചില്‍. നടുക്കുള്ള വെള്ള വെളിച്ചം തെളിച്ച് ഇപ്രകാരമുള്ള ഓട്ടം കാണുന്നത് ആദ്യമായിട്ടാണ്. പത്തി വിടര്‍ത്തിയ മൂര്‍ഖന്‍ പാമ്പ്‌ ഓടുമോ ഇല്ലയോ അറിയില്ല പക്ഷേ ഇതു കണ്ടതു തന്നെയാണ്. നല്ല ഹൃദയമുള്ള വണ്ടികള്‍.

പെട്ടെന്നുള്ള ദൃശ്യങ്ങളല്ലെ, അങ്ങനെയൊക്കെ തോന്നുമായിരിക്കാം. അവന്റെ തലച്ചോറില്‍ ഫോര്‍മുല വണ്‍ കാറിന്റെ ഇരമ്പല്‍ കടന്നു കയറി. അവന്‍ പറഞ്ഞു തുടങ്ങി. ഒരു ഫോര്‍മുലാ വണ്‍ കാര്‍ അപ്പുറത്തെ റോഡില്‍ കൂടി കടന്നു പോയാല്‍ ഒരു പക്ഷെ ഉയര കുറവു കൊണ്ട് മുകള്‍ ഭാഗം മാത്രം കാണുവാന്‍ സധിക്കുമായിരിക്കാം. പക്ഷെ നമ്മുക്ക് തീര്‍ച്ചയായും അറിയാം അവന്‍ പോയെന്ന്. പണ്ട് റോക്ക് ആന്‍ഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന എല്‍വിസ് പ്രെസ്‌ലി ആളുകള്‍ കൂടിയിരിക്കുന്ന മുറിയില്‍ കയറി വന്നാല്‍ അദ്ദേഹം പ്രതിഭ നിറഞ്ഞ ആള്‍ ആണെന്നു മറ്റുള്ളവര്‍ മനസ്സിലാകുന്നതു പോലെ. അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

അവന്റെ വണ്ടി ഓടി കൊണ്ടിരിക്കുന്ന റോഡ് ഫോര്‍മുലാ വണ്‍ കാറുകള്‍ ഓടിയിട്ടില്ലാത്ത റോഡാണ്. ഒരു ഫോര്‍മുലാ വണ്‍ കാര്‍ എന്‍ജിന്റെ ഏകദേശ വീര്യമുള്ള കാറുകളും ഈ റോഡുകളിലില്ല. അവന്‍ ചിന്തിച്ചു. സാധാരണ യന്ത്രങ്ങളെ അപേക്ഷിച്ച് ഈ യന്ത്രത്തിന്റെ ആയുസ്സ് വളരെ കുറവ്, സാധാരണ കാറിന്റെ എന്‍ജിന് ഏകദ്ദേശം ഇരുപത് വര്‍ഷം ആയുസ്സ് ഉണ്ടെങ്കില്‍  ഫോര്‍മുല വണ്‍ എന്ജിന് വളരെ കുറച്ചു മാത്രം. ഒരു "വിധിയുടെ വേട്ടമൃഗം". പക്ഷെ യന്ത്രം ജീവിച്ചിരുന്നപ്പോള്‍ നല്ല വണ്ണം ജീവിച്ചു.

ഇവിടെ വിധിയുമില്ല, വേട്ടയുമില്ല. മൂന്നാമന്‍ ഇടപെട്ടു.

സുരേഷ് എന്ന മൃഗസ്നേഹി ഇപ്രകാരം പറഞ്ഞു. ചീറ്റപ്പുലിയെ ഒന്നു ശ്രദ്ധിക്കണമേ. ഏറ്റവും വേഗത ഏറിയ വന്യമൃഗം. അത്രയും വേഗത്തില്‍ ഓടി ഇര പിടിക്കും. പക്ഷെ, ഈ അപാര ഓട്ടത്തിന്റെ ക്ഷീണത്തില്‍ തളര്‍ന്നു കിടക്കുമ്പോള്‍ മറ്റു ജീവികള്‍ ഇരയെ ഭക്ഷിക്കും. ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോവലില്‍ കിഴവന്‍ പിടിച്ചു കൊണ്ടു വരുന്ന മീനിനെ നഷ്ടമാകുന്നത് ഓര്‍ക്കുക. ചില പ്രവാസി മലയാളികളുടെ ജീവിതങ്ങളും ഇങ്ങനെ തന്നെ, ഇനിയും എഴുതപ്പെടെണ്ടിയവ, അല്ലേ മാഷെ.

എന്താ സാറേ, സാഹിത്യകാരന്‍മാര്‍ ചീറ്റയും വായനക്കാര്‍ അവന്‍ പിടിച്ച ഇരയെ ഭക്ഷിക്കുന്നവനെന്നുമാണോ? എന്തായാലും കൊള്ളാം, ചീറ്റയും ഫോര്‍മുലാ വണ്‍ കാറുകളും

മൂന്നാമന്‍ ഇപ്രകാരം മൊഴിഞ്ഞു. മലയാള നാട്ടില്‍ ഫോര്‍മുലാ വണ്‍ കാറിന്റെ വീര്യമോ? ചീറ്റപ്പുലികളോ ഇല്ല, ഓടുവാന്‍ റോഡുകളോ, ജീവിക്കുവാന്‍ കാടുകളോ ഇല്ല. അല്ലെങ്കിലും അവര്‍ എപ്പോഴും വിദേശത്തേക്കല്ലേ നല്ലതിനു വേണ്ടി നോക്കിയിട്ടുള്ളത്.   ഏതെങ്കിലും നേതാക്കളോട്, ബുദ്ധി ജീവികളോട് കൂട്ടില്ലാതിരുന്ന ഒരു മൃഗത്തിന് ചെറുപ്പം മുതല്‍ കരുതല്‍ നല്‍കിയ, കണ്ടു പരിചയിച്ച മരത്തിനോടു തോന്നുന്ന ഒരു മമത ചിന്താ ശേഷിയുള്ള ആര്‍ക്കെങ്കിലും ഉണ്ടാകുമോ? വര്‍ഷങ്ങളായി നിങ്ങള്‍ ഓടിച്ച കാറില്‍ ആരുടെയോ വണ്ടി വന്നിടിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ വിദേശത്തായിരിക്കുമ്പോഴോ, ദൂരത്തായിരിക്കുമ്പോഴോ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും. ഏറ്റവും അടുത്ത ആളിന് എന്തോ സംഭവിച്ചതായുള്ള തോന്നലുകള്‍, ആ രീതിയിലുള്ള തോന്നലുകള്‍ ഇവരോട്....

അല്ലെങ്കിലെങ്ങിനെയാണ് വായിക്കുന്നവരുടെയെല്ലാം, സഞ്ചികളില്‍ ഇത്രമാത്രം വിദേശികള്‍?

രോഷാകുലനാകാതെ നമ്മുക്കുമുണ്ട് കുറച്ച് ആള്‍ക്കാര്‍, അതു നീ മറക്കരുത്.

അവരില്‍ രണ്ടു പേര്‍ പാട്ടില്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ റോഡിലുള്ള വന്യമായ ഓട്ടങ്ങളെ ശ്രദ്ധിച്ചു കൊണ്ട് ഒരാളും. കാറ് ഇട വഴിയില്‍ കയറി, അവിടെ നിന്നും ഒരു മൈതാനത്തിലേക്കും.
"അയ്യോ വണ്ടി ഇടിച്ചതാണോ" ഒരുവന്‍ അലറി, കാറിനു ചുറ്റും നുരഞ്ഞു പൊങ്ങിയ പൊടി പടലം. ആര്‍ക്കും ഒന്നും കാണുവാന്‍ സാധിക്കുന്നില്ല. ഇടിച്ച ശബ്ദം ആരും കേട്ടില്ല. കാറ് ഒന്നു രണ്ടു പ്രവശ്യം വട്ടം കറങ്ങിയത് ഓര്‍മ്മയുണ്ട്.

എന്താടാ സംഭവിച്ചത്. കാര്‍ ഓടിച്ചവനോട് അവര്‍ ഭയത്തോടെ ചോദിച്ചു.

കാറു മൈതാനത്തു കയറിയപ്പോള്‍, ടയറുകള്‍ പൊടി മണ്ണില്‍ അമര്‍ന്നപ്പോള്‍ കാറിന് ഒന്നു വട്ടം കറങ്ങണമെന്ന് മോഹം. പൊടി മണ്ണിന്റെ ചുംബനം ഏല്‍ക്കണമെന്ന് അതിയായ ആഗ്രഹം.

എന്റെ കാറല്ലേ, ഞാന്‍ സ്നേഹിക്കുന്ന കാറല്ലേ,  ഞാനങ്ങ് രണ്ടു പ്രാവശ്യം വട്ടം കറക്കി അത്ര മാത്രം.

നീയും വിദേശി പയ്യന്‍മാരെപോലെയായോടാ,  ഒരൊറ്റ മലയാളിയും ഇങ്ങനെ ചെയ്യുകയില്ല. വിദേശ പുസ്തകങ്ങളെ മുറുകെ പിടിച്ചു കൊണ്ട് അവന്‍ മൊഴിഞ്ഞു.

പുറത്ത് പൊടി പടലങ്ങള്‍ കാറിന് ചുംബനം നല്‍കി ആലിംഗനത്തോടു തന്നെ മരിച്ച് കാറിന് മുകളില്‍ ഒട്ടി പിടിച്ചു കൊണ്ടിരുന്നു.

9 comments:

Dr.Kanam Sankar Pillai MS DGO said...

fine

സൂര്യ said...

good one shibu..

പട്ടേപ്പാടം റാംജി said...

അത്രയും വേഗത്തില്‍ ഓടി ഇര പിടിക്കും. പക്ഷെ, ഈ അപാര ഓട്ടത്തിന്റെ ക്ഷീണത്തില്‍ തളര്‍ന്നു കിടക്കുമ്പോള്‍ മറ്റു ജീവികള്‍ ഇരയെ ഭക്ഷിക്കും.

കൊള്ളാം മാഷെ, നന്നായി.

ഉറുമ്പ്‌ /ANT said...

Nice shibu. :)

ഷിബു ഫിലിപ്പ് said...

Dr.Kanam Sankara Pillai, സൂര്യ, പട്ടേപ്പാടം റാംജി, ഉറുമ്പ്‌, എല്ലാവര്‍ക്കും നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായം എഴുതിയതിനും.

കുളക്കടക്കാലം said...

NICE.THANKS

Manoraj said...

മനോഹരമായ എഴുത്ത്‌..

സുനില്‍ കെ. ചെറിയാന്‍ said...

you've attempted, as usual, to touch upon as much as possible. however, the piece isn't convincing.

ഷിബു ഫിലിപ്പ് said...

കുളക്കടക്കാലം,
Manoraj,
സുനില്‍ കെ. ചെറിയാന്‍,
എല്ലാവര്‍ക്കും വളരെ നന്ദി, സന്ദര്‍ശനത്തിനും അഭിപ്രായം എഴുതിയതിനും.
വീണ്ടും വരിക.
Shibu Philip